കടവ്

 നഞ്ഞ പുഴയോരത്തെ കറുകപുല്ലുകള്‍ പുതു മഴയ്ക്ക് ജീവന്‍ വച്ചു...
ഉറങ്ങി കിടന്നിരുന്ന  പുല്‍ച്ചാടികള്‍ കാലൊച്ച കേട്ടു ഞട്ടി ഉണര്‍ന്നു.ധ്രിതിയില്‍ നടക്കുമ്പോള്‍  കാല്‍ വെണ്ണയില്‍ തട്ടി അവ നനുനനുത്ത ശബ്ദം ഉണ്ടാകുന്നുണ്ടായിരുന്നു.

രാമേട്ടന്‍ അപ്പോളും   കിതപ്പോടെ വേഗത്തില്‍ മുന്നോട് ആഞ്ഞു നടന്നു.വളരെ വൈകിയാണ് അയലത്തെ സുകുമാരന്‍ പറഞ്ഞറിഞ്ഞത്.വിശ്വാസം വന്നിരുന്നില്ല ..!

ഒട്ടും  നിനച്ചിരുന്നില്ലലോ  ഇങ്ങനെ പെട്ടന്ന് സംഭവിക്കും എന്ന്....!!.ഒന്നും  ആലോചിക്കാന്‍ നിന്നില്ല കയ്യില്‍  കിട്ടിയ   കുപ്പായവും ഇട്ടു ഇറങ്ങി.
വരമ്പിന്‍റെ വക്കത്തു ചെറിയവീട്ടില പരമു കാത്തു നിപ്പുണ്ടായിരുന്നു...അവനും ചിലപ്പോള്‍ വിവരം അറിഞ്ഞു കാണും...മുഖത്ത് ഉത്കണ്ടായുമായുള്ള പരമുവിന്റെ നോട്ടം കണ്ടപ്പോള്‍ രാമേട്ടന്റെ മനസ് ഒന്ന് പിടഞ്ഞു.

ഒരു പക്ഷെ അവന്‍ അറിഞ്ഞില്ലെങ്ങില്‍ എങ്ങനെ പറയും. പക്ഷെ ആ സംശയത്തിനു നില്‍കാതെ പരമു ചോദിച്ചു..രാമേട്ടാ  ഞാന്‍  കേട്ടത് നേരാണോ..?
ഉത്തരം പറയാനാകാതെ രാമേട്ടന്‍റെ   തൊണ്ട ഇടറുന്നുണ്ടായിരുന്നു .."അതെ" ...രാമേട്ടന്‍ പറഞ്ഞു ഒപ്പിച്ചു.....!!

കൂടുതല്‍ ഒന്നും  ചോദിക്കാന്‍ നില്‍കാതെ  പരമുവും രാമേട്ടനോടൊപ്പം വേഗത്തില്‍  നടന്നു..!
വടക്കേതിലെ വേലായുധന്‍റെ  മുഖം കണ്ടപോ നെഞ്ചില്‍ ഒരു തീ കാളി.. താടിക്ക് കയ്യും കൊടുത്തുള്ള അവന്‍റെ  ഇരിപ്പ് മനസിനെ വല്ലാതെ ശ്വാസം മുട്ടിച്ചു.
രാമേട്ടന്‍ അടുത്ത് ചെന്ന് വേലായുധന്‍റെ തോളില്‍ കയ്‌വച്ചു ചോദിച്ചു ..."
എപ്പോളായിരുന്നു...? ഒന്ന് അറിയിക്കാമായിരുന്നില്ലേ ..? ഒരു വിളിപ്പാടകലെ ....ഞാന്‍ ഓടി എത്തില്ലായിരുന്നോ .?
വിറയാര്‍ന്ന രാമേട്ടന്റെ  കരങ്ങള്‍  വേലായുധന്‍റെ  ചുമലില്‍ അമര്‍ന്നു ..
വേലായുധന്‍ തല ഉയര്‍ത്തികൊണ്ട്  ഇടറിയ സ്വരത്തില്‍ ചോദിച്ചു....
" എല്ലാം പെട്ടന്നായിരുന്നു ...കൃഷ്നെട്ടനെ അറിയിച്ചോ? "
"അറിയിച്ചു..പുറപ്പെട്ടിട്ടുണ്ടെന്നാണ്  കോലോത്തെ കേശവന്‍  പറഞ്ഞത്....വൈകാതിങ്ങു എത്തുമായിരിക്കും "..രാമേട്ടന്‍ പതറുന്ന സ്വരത്തില്‍ പറഞ്ഞു
വേലയുധനോടൊപ്പം രാമേട്ടനും പരമുവും ഇരിന്നു ..ആര്‍ക്കും പരസ്പരം ഒന്നും പറയാനില്ലായിരുന്നു .
തികഞ്ഞ മൂകത...അവരുടെ മനസിലെ  ഓളങ്ങള്‍ ആ മുഖത്ത് പ്രതിഫലിക്കുണ്ടായിരുന്നു..!
ദൂരെ നിന്ന് ഒരു കിതപ്പ് അടുത്ത് വരുന്നു..."അതെ അത് കൃഷ്നെട്ടനാണ്" ..പരമു പതിയെ പറഞ്ഞു
"അല്പം വൈകിപോയി " കിതച്ചു കൊണ്ട് കൃഷ്ണേട്ടന്‍ പറഞ്ഞൊപ്പിച്ചു ...കൃഷ്ണേട്ടനും അവരോടൊപ്പം ഇരുന്നു .
അങ്ങേതിലെ വാസന്തി കുളിയും കഴിഞ്ഞു ഈറനുടുത്തു   തന്‍റെ  നനുനനുത്ത  മാദക മേനിയിളക്കി അവരുടെ മുന്‍പിലൂടെ  കടന്നു പോയി.
വേലായുധന്‍   തന്‍റെ  ആത്മസുഹൃത്തുക്കളളോടായ്  പറഞ്ഞു .....
" വരൂ  നമുക്ക് അടുത്ത കടവിലേക്ക് പോകാം....മേലേടത്തെ കല്യാണി  കുളിക്കാന്‍ വരാറായി" ..
അവര്‍ നാലുപേരും അടുത്ത കടവ് ലക്‌ഷ്യമാക്കി ധ്രിതിയില്‍ നടന്നു.!!


കുഞ്ഞി കൂട്

എനിക്ക്  അതൊരു കൌതുകം  ആയിരുന്നു  ...മഞ്ചാടി മരത്തിന്റെ  ചില്ലയില്‍  അവള്‍ ഒരു കുഞ്ഞി കൂട് കൂട്ടി  ...തന്നെക്കാള്‍  നീളമുള്ള കുഞ്ഞു കൊമ്പുകള്‍ അവള്‍ ദൂരെനിന്നു ആവെശത്തോടെ കൊണ്ട് വന്ന് ഓന്നിന് മീതെ  ഒന്നായി അവ കൂട്ടി  ചേര്‍ക്കും പോള്‍ അവള്‍ക്ക് എന്ത് ഉത്സാഹം ആയിരുന്നെന്നോ  ....!!  ..ഒരു പുത്തന്‍ പ്രതീക്ഷയുടെ തളിര്‍ നാമ്പിന്റെ പ്രകാശം അവളുടെ ഓരോ ചെഷ്ടയിലും നിറഞ്ഞു നിന്നിരുന്നു..ചാടിയും മറിഞ്ഞും അവള്‍ തന്റെ സൃഷ്ടിയെ മാറി മാറി നോക്കുന്നുണ്ടായിരുന്നു    ..മനസിലെ സ്വപ്നങ്ങള്‍ക്ക് അവള്‍ ഒരു പുത്തന്‍ ഭാവം തന്നെ ചമക്കുകയായിരുന്നു   ...ഊണും ഉറക്കുവും അവള്‍ക് ഒരു പ്രശ്നമേ ആയിരുന്നില്ല..ഒരേ ഒരു ലക്ഷ്യം ..എന്തെല്ലാം കാര്യങ്ങള്‍ ഇനി തീര്‍ക്കാനുണ്ട് ..അവള്‍  ആവെശത്തോടെ
ഓരോന്ന് ചെയ്തു തീര്‍ത്തു ..മിനുക്ക്‌ പണികള്‍ കഴിഞ്ഞു അവള്‍ തന്റെ പുത്തന്‍ വീടിന്റെ  ചന്തം മാറി നിന്ന് നോക്കി...ഇനി കുട്യോല്‍കോക്കെ
ഇഷ്ടാവോ  അവള്‍ മനസ്സില്‍ മന്ത്രിച്ചു ..കണ്ണുകളില്‍  സന്തോഷത്തിന്റെ  അലയുമായി തന്റെ പോനോമാനകള്‍ക്ക് പട്ടുമെത്ത  വിരിക്കാന്‍ അവള്‍ അകലേക്ക്‌ പറന്നു.



വസന്തം

മനസിലെ വിതുമ്പലുകള്‍ മഴയായ് പെയ്തിറങ്ങുമ്പോള്‍
പരതുന്നു നമ്മള്‍ എങ്ങോ പോയ വസന്തം..

മായുന്ന  ഓര്‍മ്മകള്‍ മിഴികള്‍ നിറക്കുമ്പോള്‍
തേടുന്നു നമ്മള്‍ എങ്ങോ ഒരു തൂവല്‍ സ്പര്‍ശം..

മങ്ങുന്ന സ്വപ്‌നങ്ങള്‍ കനലായ്‌ എരിയുമ്പോള്‍
പ്രതീക്ഷിക്കുന്നു നമ്മള്‍ എങ്ങോ ഒരു കുളിര്‍ക്കാറ്റ്..